ദൈവത്തിന്‍റെ പാട്ടുകാരന്‍ അഭിമുഖം എരിഞ്ഞോളി മൂസ കെ. അബൂബക്കര്‍

ദൈവത്തിന്‍റെ പാട്ടുകാരന്‍
അഭിമുഖം
എരിഞ്ഞോളി മൂസ
കെ. അബൂബക്കര്‍

______________________________

"പതിനാലു നൂറ്റാണ്ടു പിന്പെന്തിനീ /പാപിയീ  മണ്ണില്‍ പിറന്നു വീണൂ" എന്ന പാട്ട് കാനേഷ്  എഴുതിയതാണല്ലോ. പ്രവാചകനോടുള്ള സ്നേഹമാണു വിഷയം. ആ പാട്ടിനെ കുറിച്ചു പറയുന്പോഴൊക്കെ രചനയില്‍ ആവേശഭരിതരായ ആസ്വാദകരുടെ പ്രതികരണങ്ങളെ കുറിച്ച് അദ്ധേഹം വാചാനാകാറുണ്ട്.."മക്കാ നഗരമേ കരയൂ /പാപം തന്‍ നഗരമേ കരയൂ" എന്ന പാട്ട ജമാല്‍ കൊച്ചങ്ങാടി പ്രവാചകനെ കുറിച്ച് എഴുതിയ വ്യത്യസ്തങ്ങളായ പത്തു പാട്ടുകളിലൊന്നാണ്. ഇതൊക്കെ മൂസക്കയുടെ മികച്ച പാട്ടുകളാണ് . ഇത്തരം പാട്ടുകള്‍ പാടിയപ്പോഴും സമാനമായ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കാനിടയുണ്ടല്ലോ?
ഉണ്ട് കെട്ടുകള്‍ മൂന്നും കെട്ടീ എന്ന പാട്ട പ്രേം സൂറത്ത് എഴുതിയതാണ്. ഞാന്‍ എല്ലാ വേദികളിലും അത് പാടാറുണ്ട്..ചില ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ പോലും ഴയമാണ്...............
ആശാരി വാസും നിങ്ങള്‍ പാട്ടുകാരനായിത്തീരാന്‍ വേണ്ടി പശുവിന്‍ നെയ്യ് കുടിപ്പിക്കുന്നു. പി.കെ അബൂട്ടി പാട്ടിന് എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ സംഗീതം നല്‍കുന്നു..കെ രാഘവന്‍ മാഷ് ആകാശവാണിയില്‍ മാപ്പിളപ്പാട്ടു പാടാന്‍ അവസരമൊരുക്കുന്നു. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ ചുവടു പിടിച്ച് പാഷാഭായ് സംഗീതം ചെയ്യുന്നു. അങ്ങനെ മാപ്പിളമാരുടെ മാത്രം പാട്ടല്ല, മാപ്പിളപ്പാട്ട്  എന്നും അതു മലയാളികളുടെ പൊതു സൊത്താണന്നും സ്ഥാപിക്കാന്‍ ഒരു ശ്രമം നടക്കുന്നു എന്തങ്കിലും ഫലമുണ്ടായോൟ
തീര്‍ച്ചയായും നന്തി റയില്‍വേ സ്റ്റേഷനില്‍ പയ്യന്‍ മൂസക്കയല്ലേ എന്നു ചോദിച്ചു..  ഞാനൊരിക്കല്‍ കുടുങ്ങി,,പാലത്തിനു തൂണു കെട്ടിയതിനിടയില്‍ ഒരു ചെറിയ പെട്ടിക്കട.. ഞന്‍ സിഗരറ്റു വാങ്ങാന്‍ അവിടെ കേറി. അപ്പോള്‍ കടയിലെഞാന്‍ അതേന്നു പറഞ്ഞു. ഒരു മിനിട്ടൊന്ന് എന്‍റെ കൂടെ വരണം എന്നു പറഞ്ഞു. തൊട്ടു പിന്നിലുള്ള കുടിലിലേക്കാണു പോയത്. അവിടതെ അല്‍പം പ്രായമുള്ള ഒരു സ്ത്രീ ഇരിക്കുന്നു. അമ്മേ ഇതാരാന്നറിയോ എന്നു ചോദിച്ചു. ഇതാണ് അമ്മയുടെ എരഞ്ഞോളി മൂസ  എന്നു പറഞ്ഞു തീരേണ്ട താമസം എന്‍റമ്മോന്നുള്ള ഒരു നിലവിളിയായിരുന്നു.. നിങ്ങളെ ജീവനോടെ എന്‍റമ്മയ്ക്കൊന്നു കാണിച്ചു കൊടുക്കണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. അതേതായാലും ഇന്നു നടന്നു. എന്താന്നറിയില്ല, അമ്മയ്ക്കൂ  നിങ്ങളുടെ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ ഒരു ദിവസം തള്ളിനീക്കാനാവില്ല എന്നതാണ് സ്ഥിതി. ഞാന്‍ ആ അമ്മയോട് കാരണം ചോദിച്ചു . അതെനിക്കിഷ്ടാ എന്നു മാത്രമായിരുന്നു മറുപടി.  ഞാന്‍ ദുബായില്‍ നിന്നു തിരിച്ചു വരുന്പോള്‍ ആ പ്രായമുള്ള സ്ത്രീക്കു വേദനക്കു പുരട്ടുന്ന കുറച്ചു ബാമും ഒായിലുമൊക്കെ ഒാര്‍മിച്ചു കൊണ്ടു കൊടുത്തു..
ആദ്യമായി പൊതു വേദിയില്‍ പാടുന്നത് ശ്രീനാരായണ മഠത്തിലാണ്.. അതു പോലെ മാപ്പിളമാരുടേതു മാത്രമല്ലാത്ത വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴി‍ഞ്ഞ മറ്റുവല്ല അനുഭവവുമുണ്ടോ
ഉണ്ട ധാരാളം.........................
ആശാരി വാസുവിന്‍റെ മോഹം ഫലിച്ചു. അയാളുടെ അദ്ധ്വാനം ഫലവത്തായി..മൂസക്ക വലിയ പാട്ടുകാരനായിത്തീരാന്‍ വേണ്ടി പണിയെടുത്തവര്‍ക്ക് അതു കാണാന്‍ അവസരമുണ്ടായോ
കുട്ടിക്കാലത്തെ കാര്യമാണ്. ആശാരി വാസുവും നൈസാം ഭരതനും പൊഴക്കര അബൂട്ടിയും ചേര്‍ന്നാണ് എന്നെ പാട്ടുകാരനാക്കിയത്.. എന്നെ പാട്ടുകാരനാക്കാന്‍ വേണ്ടി അവര്‍ നടക്കുകയായിരുന്നന്നന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ കാര്യം അങ്ങനെയാണ്. പാടാന്‍ അവസരം കിട്ടുമെന്ന് കരുതി എത്രദൂരമാണ് അവര്‍ എന്നെയും കൊണ്ട് തെണ്ടിയിട്ടുള്ളത്. എത്രയെത്ര കല്യാണവീടുകളിലാണ് ചെന്നുമുട്ടി അവസരങ്ങളുണ്ടാക്കിയിട്ടുള്ളത്.......
എന്‍റെ പാട്ടു നന്നാക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു നടക്കലായിരുന്നു  അവനു പണി. വടക്കുന്പാടു ഭാഗത്ത് ഒരു കൃഷ്ണന്‍ ഭഗവതരുണ്ടായിരുന്നു. അവിടെ അവന്‍ തനിച്ചു പോയി...............പശുവിന്‍ നെയ്യ് എനിക്കവന്‍ കടയില്‍ നിന്നും മോഷ്ട്ടിച്ചാണ് കൊണ്ടു വന്നിരുന്നത്..........
ഒരു തീയ്യ ച്ചെറുക്കന്‍ മാപ്പിളച്ചെക്കനെ പാട്ടുകാരനാക്കാന്‍ വേണ്ടി നടത്തിയ ത്യാഗമാണത്.. എവിടെ കളങ്കമില്ലാത്ത ആ സ്നേഹബന്ധം. തകര്‍ത്തു കളഞ്ഞില്ലേ എല്ലാം ..ഈ യടുത്താണ് അവന്‍ മരിച്ചത്.. രാഷ്ട്രീയ കൊലപാതകികള്‍ 
അവന്‍റെ മകനെ വെട്ടിനുക്കിക്കളഞ്ഞു. അതോടെ അവനാകെ തളര്‍ന്നു പോയി..
ബാക്കി വായിക്കാന്‍ ഡൗണ്‍ലോഡ് ചെയ്യുക

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
Site is Blocked
Sorry! This site is not available in your country.
NextGen Digital Welcome to WhatsApp chat
Howdy! How can we help you today?
Type here...